Tuesday, August 25, 2009

ഇറ്റലിയില്‍ നിന്നൊരു കോള്‍

തൊണ്ണുറുകളുടെ അവസാനവര്‍ഷങ്ങളില്‍, അമ്മാവന്‍ ശരിയാക്കികൊണ്ടിരിക്കുന്ന വിസയില്‍ ഇറ്റലിക്കു പോകാനായി ത്രിശ്ശുരില്‍നിന്ന് സുമുഖനായൊരു ചെറുപ്പകാരനെത്തി ബോംബ്ബെയില്‍. രണ്ടു ദിവസം ബോംബ്ബെ ചുറ്റിയടിച്ചു കാണുബോഴേക്കും തനിക്കുള്ള വിസയും ടിക്കറ്റും കൈയ്യിലെത്തുമെന്നുള്ള മുന്‍‌ധാരണ തകര്‍ന്ന് അന്ധേരിയില്‍ രണ്ടുമാസത്തില്‍ധികം കഴിയുകയും, റൊട്ടി ദാല്‍ എന്ന് സ്വന്തം വയര്‍ ഇടക്കിടെ ഓര്‍മ്മിപ്പിക്കുകയും ചെയ്യതപ്പോഴാണ് സുരേഷ്കുമാ‍റെന്ന സുന്ദരകുട്ടപ്പന്‍ ന്യുബോംബ്ബെയിലുള്ള ഞങ്ങളുടെ കണ്‍സ്ട്രക്ഷന്‍ പ്രൊജക്റ്റില്‍ സ്റ്റോര്‍ കീപ്പറായി എത്തിചേരുന്നത്.



ജോയിന്‍ ചെയ്ത ദിവസത്തെ ഇന്‍‌ട്രറസ്റ്റ് ഒന്നും പിന്നിടാങ്ങോട്ട് ഉണ്ടായില്ല. ബികോമും പിജിഡിസി‌എയും കഴിഞ്ഞ താന്‍ വരേണ്ടത് സിമന്റും പെയിന്റും പാട്ടയും പൊടിയും നിറഞ്ഞ ഈ സ്റ്റോറിലല്ലെന്നും, അങ്ങ് ഇറ്റലിയില്‍ സുന്ദരികളായ മദാമ്മമാരുടെ കൂടെ A/C റൂമിലാണ് തന്റെ കരിയറെന്നും സുരേഷ്കുമാര്‍ പലവട്ടം തന്നോടും മുന്നില്‍വന്നുപെട്ടവരോടും പറഞ്ഞു നടന്നു. മേലനങ്ങുബോള്‍ വല്ലായമ്മ, സീറ്റില്‍ നിന്നെഴുന്നേല്‍ക്കാനൊരു വേണ്ടായമ്മ, സ്റ്റോര്‍ ബുക്ക് നോക്കുബോള്‍ തലവേദന, മിണ്ടിയാല്‍ ദേഷ്യം തുടങ്ങിയ പല അസുഖങ്ങളും ഇക്കാലങ്ങളില്‍ ഇദ്ദേഹത്തിനെ പീഢിപിച്ചുകൊണ്ടിരുന്നു. ജോലിയിലുള്ള ശ്രദ്ധ കാരണം, 10 പാട്ട പെയ്ന്റിന് റിക്വസ്റ്റ് ചെയ്താല്‍ 5 ബാഗ് സിമന്റെയക്കുകയും ചോദിച്ചാല്‍ ദേഷ്യപെടുകയും ചെയ്യുന്ന ഈ പോന്നുംകുടം ചുരുങ്ങിയ നാളുകൊണ്ട് എല്ലാവരുടെയും പ്രീതിയും സ്നേഹവും പിടിച്ചുപറ്റി.



ജോലിയിലുള്ള ശുഷ്കാന്തി മൂലം ഉച്ചക്ക് പതിനൊന്നുമണിയോടെ മയക്കത്തിലേക്കുവീണ്, നാട്ടില്‍ വിമല
കോളേജിനുമുന്‍പില്‍ വായ്നോക്കിനില്‍ക്കുന്ന സ്വപ്നവും കണ്ട് കസേരയില്‍ ചാരികിടന്ന ഒരു ദിവസമാണ് കട്ടുറുബായി ഞാനവിടെ ചെന്നതും അര്‍ജ്ജന്റായി ഇഷ്യു ചെയ്യണ്ട 50 ബാഗ് സിമന്റിനെ കുറിച്ചോര്‍മ്മിപ്പിചതും. സ്വപ്നം മുറിഞ്ഞതിന്റെയും വിമലയിലെ സുന്ദരിയുടെ മുഖം മാഞ്ഞതിന്റെയും കെറുവില്‍ “ സിമന്റും കോപ്പും” രണ്ടുമണിക്കൂര്‍ കഴിഞ്ഞിട്ട് എന്നൊരു ഡയലോഗടിച്ചു ഈ പൊന്നുമോന്‍.



ഇന്നലെ വന്ന ഈ ജൂനിയര്‍ പയ്യന്റെ അഹങ്കാരം സഹിക്കാന്‍ വയ്യാതെ സീനിയറായ ഞാന്‍ നടന്നകാര്യം എരിവും പുളിയും മസാലയും കേറ്റി വിത്തിന്‍ സെക്കന്‍ഡില്‍ ഞങ്ങളുടെ പ്രൊജ്ജക്റ്റ് മനേജറുടെ കാ‍തില്‍ പോസ്റ്റു ചെയ്യതു. വേറെതോ കേസ്സില്‍ കലിച്ചു നില്‍ക്കുകയായിരുന്ന ജോതിബസുവിന്റെ ഛായയുള്ള അതേ നാട്ടുകാരനായ റോയ്സാബ് സുരേഷ്കുമാറിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി സൌമ്യമായി ബംഗ്ലാ-ഹിന്ദിയില്‍ ഇങ്ങനെ ഉപദേശിച്ചത്രേ.



‘ ടാ മമ.... മോനേ.... നത്തുമോറാ...’

‘ വേഷം കെട്ടുകാണിക്കാന്‍ ഇതു നിന്റെ അപ്പന്റെ വകയല്ല...’

‘ കൂടൂതലഭ്യാസം കാണിച്ചാല്‍ ചെകിളക്ക് വീക്കും ഞാന്‍’

‘ പണി വേണ്ടെങ്കില്‍ വിട്ടുപോടാ ചെക്കാ......’



പത്ത് മിനുട്ടിനുള്ളില്‍ 50 ബാഗ് സിമന്റ് സൈറ്റില്‍ എത്തിചേര്‍ന്നെങ്കിലും അന്നു തന്നെ സുരേഷ്കുമാറെന്നെ ശത്രുവായി പ്രഖ്യാപിക്കുകയും പങ്കുവെട്ടുകയും ചെയ്തു.



അന്നാളുകളില്‍, പ്രൊജ്ജക്റ്റ് മാനേജര്‍ നേരത്തെ പോകുന്ന ദിവസങ്ങളില്‍, ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു ഓഫീസ് മുറ്റത്ത്. ടീം‌മൊന്നുമുണ്ടാക്കാതെ വെറുമൊരു തട്ടികളി. സ്റ്റോറിലെ മുഷിപ്പില്‍നിന്നും ഇറ്റാലിയന്‍ സ്വപ്നങ്ങളില്‍ നിന്നും സുരേഷ്കുമാര്‍ മുകത്നാകുന്നത് ഈ സമയത്താണ്.
പ്രൊജ്ജക്റ്റ് മാനേജരുടെ കൈയ്യില്‍ നിന്നു തെറികേട്ടതിനുശേഷം ഈയുള്ളവനോട് സ്നേഹം വര്‍ദ്ധിച്ചിരുന്ന,ത്രിശ്ശൂര്‍ കുന്നത്തങ്ങാടി ചിയേര്‍സ് ക്ലബ്ബിന്റെ ക്യപ്റ്റനായിരുന്ന ഈ യുവരാജ് സിംഹ് എന്റെ ബോളുകളെ തെരഞ്ഞുപിടിച്ച് ബൌണ്ടറികള്‍ കടത്തുകയും ആദ്യ ബോളിന് തന്നെ കുറ്റി തെറുപ്പിച്ച് പവലിയനിലേക്ക് പറഞ്ഞയക്കുകയും ചെയ്യത് അര്‍മദിച്ചുപോന്നു. പോരാത്തതിന്,

‘ എന്‍‌ജിനിയറെ സ്റ്റോര്‍ കീപ്പര്‍ ബൌണ്ടറി കടത്തിയേ.................’
‘ എന്‍‌ജിനിയറുടെ കുറ്റി തെറുപ്പിച്ചെ ...............’

തുടങ്ങിയ മനോഹരങ്ങളായ ഡയലോഗുകള്‍ പറഞ്ഞെനെ ഇറിറ്റേറ്റ് ചെയ്യുന്നതും ശീലമാക്കിയിരുന്നു.

അങ്ങനെ ഇന്നലെ വന്ന ഈ ഞാഞ്ഞൂള്‍ ഞങ്ങളുടെ തലയില്‍ കേറി നിരങ്ങികൊണ്ടിരിക്കുകയും ഒരു പണി കൊടുക്കാന്‍ ഗ്യാപ്പ് നോക്കിനിന്ന കാലത്താണ്, ഒരു ശനിയാഴ്ച്ച ഉച്ചസമയത്ത് സുരേഷ്കുമാറിനെ തേടി ഇറ്റലിയില്‍ നിന്നാ കോള്‍ വരുന്നത്. സൈറ്റിലേക്ക് സ്റ്റീല്‍ കയറ്റി വരുന്ന വണ്ടിക്ക് വഴിപറയാന്‍ പോയതിനാല്‍ സുരേഷ്കുമാറിനുപകരം ഞാനാണ് ഫോണ്‍ അറ്റന്‍‌ഡ് ചെയ്യതത്.

സൂരേഷിന്റെ അമ്മാവനാണ് താന്നെന്നും പിറ്റെന്നാള്‍ ഇതേ സമയം വിളിക്കാ‍മെന്നും ഇതൊന്ന് അനന്തരവനെ അറിയിക്കണമെന്നറിയിച്ച് ഫോണ്‍ കട്ടായി. അടുത്ത പത്തുമിനുട്ടിനകം സുരേഷ്കുമാറിന് ഇറ്റാലിയന്‍ വിസ കിട്ടിയെന്ന വാര്‍ത്ത പരന്നു സൈറ്റിലാകെ. ട്രയലറിന് വഴി കാണിച്ചു വന്ന കഥാനായകന് ഈ വാര്‍ത്തകേട്ട് സന്തോഷതലചുറ്റലുണ്ടാകുകയും ബോധം വന്നതിനുശേഷം എന്താണ് ശരിയായ വിവരമെന്നന്വഷിച്ച് എന്റെയടുതെത്തുകയുമൂണ്ടായി.

പണികൊടുക്കാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍

തന്റെ അമ്മാവന്‍ വിളിച്ചിരുന്നു, ബാക്കി വൈകിട്ടെ ക്രിക്കറ്റ് കളിക്കിടെ പറയാമെന്നുമാത്രമറിച്ച് സുരേഷിനിനെ ആശങ്കുലനാക്കി വൈകുന്നേരമാകാന്‍ കാത്തിരുന്നു ഞാന്‍.

അങ്ങനെ കാത്തിരുന്ന സമയമെത്തി, റോയ്സാബ് 5 മണിയോടെ ഓഫീസ് വിട്ടതും എല്ലാവരും ബോളും ബാറ്റുമെടുത്ത് കളിക്കാനിറങ്ങി. ആദ്യം ബാറ്റിങ് ചെയ്യത എനിക്ക് ബൌള്‍ ചെയ്യതുതന്നത് സുരേഷ്കുമാര്‍. ആദ്യബോളില്‍ ഇവന്‍ ഔട്ടാകുമെന്നും അടുത്ത ബാറ്റിങ്ങ് തന്നിക്കാണെന്നുപറഞ്ഞു നിന്ന മറാട്ടികാരന്‍ മിലിന്ദിനെയും നൊക്കിനിന്ന മറ്റുള്ളവരെയും അത്ഭുതപെടുത്തി ജീവിതത്തിലാദ്യത്തെ സിക്സ്സറടിച്ചു ഞാന്‍. മുത്തയ്യ മുരളിധരന്റെ പോലെ പന്തെറിയുന്ന ഇവനിന്തെതു പറ്റിയെന്നാലോചിച്ചുനിന്ന കൂട്ടുകാര്‍ക്കിടയിലൂടെ തലങ്ങും വിലങ്ങും ഫോറും സികസറും പറത്തി ഞാനാഹ്ലാദിച്ചു.

തന്റെ അമ്മാവന്‍ നാ‍ളെ ഉച്ചക്ക് വിളിക്കും, കാത്തിരിക്കണമെന്ന് പറഞ്ഞുപോയ ആ രാത്രിയില്‍ വിസ റെഡിയായിട്ടുണ്ടാകുമെന്ന സന്തോഷത്താലോ അതോ ക്രിക്കറ്റിന്റെ ബാലപാഠമറിയാത്തവന്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യത് സികസ്സറടിച്ച വിഷമം സഹിക്കാഞ്ഞോ, ദേശി ദാരു (ചാരായം) അടിച്ച് ഫിറ്റായ സുരേഷ്കുമാര്‍ പുലരും വരെ പുളിച്ച തെറി പറയുകയായിരുന്നത്രെ ഈയുള്ളവനെ........................

11 comments:

രഘുനാഥന്‍ said...

ഹ ഹ സുരേഷിന് പണി കൊടുത്തു അല്ലെ...

Ashly said...

ha..ha...liked it

രഞ്ജിത് വിശ്വം I ranji said...

നല്ല കഥ..ചിരിപ്പിച്ചു

Typist | എഴുത്തുകാരി said...

എന്നിട്ട് സുരേഷ് കുമാര്‍ ഇറ്റലിക്കു പോയോ?

khader patteppadam said...

വായിച്ചു. ചിരിക്കാനും ചിരിക്കാതിരിക്കാനും വയ്യെന്ന മട്ട്‌.

രാജീവ്‌ .എ . കുറുപ്പ് said...

കലക്കി, ചിരിച്ചു മറിഞ്ഞു
എന്നിട്ട് ലവന്‍ ഇറ്റലി യില്‍ പോയോ

ആര്‍ദ്ര ആസാദ് said...

രഘുനാഥന്‍,Captain Haddock,രഞ്ജിത്‌വിശ്വം ,പള്ളിക്കുളം.. : വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി അറിയിക്കുന്നു....


കുറുപ്പിന്‍റെ കണക്കു പുസ്തകം, എഴുത്തുകാരി : നന്ദി...

സുരേഷ്കുമാറിന് ഒന്നര വര്‍ഷത്തിനു ശേഷം ഇറ്റലിക്ക് വിസ കിട്ടി. കൈയ്യിലിരുപ്പിന്റെ ഗുണം കാരണം രണ്ടുവര്‍ഷത്തിനുശേഷം തിരിച്ചുപോന്നു. ഇപ്പോള്‍ ഖത്തറില്‍ കുടുംബസമേതം. സ്വാഭാവത്തിന് മാറ്റമൊന്നുമില്ലെന്നറിയുന്നു.ബ്ലോഗ് വായിച്ച്, ലേറ്റസ്റ്റ് തെറികൊണ്ട് അഭിനന്ദനവും ഓണാശംസകളും അറിയിച്ചിരുന്നു ഇന്നലെ.

പൊട്ട സ്ലേറ്റ്‌ said...

Kollam. Angane oru divasamenkil oru divasam Sachin Tendulkar aayallo.

Anonymous said...

swabhavathinu annum innum maattamillallo?

പട്ടേപ്പാടം റാംജി said...

അല്‍പം നീണ്ടുപോയൊ എന്നൊരു സംശയം. കൊള്ളാം. തുടര്‍ന്നും പലതും പ്രതീക്ഷിക്കാമല്ലൊ?

Meenakshi said...

എഴുത്ത്‌ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍